ഉത്‌പത്തി - 5

ആദം മുതല്‍ നോഹവരെ

1 ആദത്തിന്‍െറ വംശാവലി ഗ്രന്‌ഥമാണിത്‌. ദൈവം മഌഷ്യനെ തന്‍െറ സാദൃശ്യത്തില്‍ സൃഷ്‌ടിച്ചു.

2 സ്‌ത്രീയും പുരുഷഌമായി അവരെ സൃഷ്‌ടിച്ചു. അവിടുന്ന്‌ അവരെ അഌഗ്രഹിക്കുകയും മഌഷ്യന്‍ എന്നു വിളിക്കുകയും ചെയ്‌തു.

3 ആദത്തിഌ നൂറ്റിമുപ്പതു വയസ്സായപ്പോള്‍ അവന്‍െറ സാദൃശ്യത്തിലും ഛായയിലും ഒരു പുത്രന്‍ ജനിച്ചു. ആദം അവന്‌ സേത്ത്‌ എന്നു പേരിട്ടു.

4 സേത്തിന്‍െറ ജനനത്തിഌ ശേഷം ആദം എണ്ണൂറു വര്‍ഷം ജീവിച്ചു. അവഌ വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

5 ആദത്തിന്‍െറ ജീവിതകാലം തൊള്ളായിരത്തി മുപ്പതു വര്‍ഷമാണ്‌. അതിഌശേഷം അവന്‍ മരിച്ചു.

6 സേത്തിന്‌ നൂറ്റഞ്ചു വയസ്സായപ്പോള്‍ എനോഷ്‌ എന്നൊരു പുത്രഌണ്ടായി.

7 എനോഷിന്‍െറ ജനനത്തിഌശേഷം സേത്ത്‌ എണ്ണൂറ്റിയേഴു വര്‍ഷം ജീവിച്ചു. അവഌ വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

8 സേത്തിന്‍െറ ജീവിതകാലം തൊള്ളായിരത്തിപ്പന്ത്രണ്ടു വര്‍ഷമാണ്‌. അവഌം മരിച്ചു.

9 എനോഷിഌ തൊണ്ണൂറു വയസ്സായപ്പോള്‍കെയ്‌നാന്‍ എന്ന പുത്രഌണ്ടായി.

10 കെയ്‌നാന്‍െറ ജനനത്തിഌശേഷം എനോഷ്‌ എണ്ണൂറ്റിപ്പതിനഞ്ചു വര്‍ഷം ജീവിച്ചു. അവഌ വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

11 എനോഷിന്‍െറ ജീവിതകാലം തൊള്ളായിരത്തിയഞ്ചു വര്‍ഷമാണ്‌. അവഌം മരിച്ചു.

12 കെയ്‌നാന്‌ എഴുപതു വയസ്സായപ്പോള്‍ മഹലലേല്‍ എന്നൊരു മകഌണ്ടായി.

13 മഹലലേലിന്‍െറ ജനനത്തിഌശേഷം കെയ്‌നാന്‍ എണ്ണൂറ്റിനാല്‍പതു വര്‍ഷം ജീവിച്ചു. അവഌ വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

14 കെയ്‌നാന്‍െറ ജീവിതകാലം തൊള്ളായിരത്തിപ്പത്തു വര്‍ഷമായിരുന്നു. അവഌം മരിച്ചു.

15 മഹലലേലിന്‌ അറുപത്തഞ്ചു വയസ്സായപ്പോള്‍ യാരെദ്‌ എന്ന മകഌണ്ടായി.

16 യാരെദിന്‍െറ ജനനത്തിഌശേഷം മഹലലേല്‍ എണ്ണൂറ്റിമുപ്പതു വര്‍ഷം ജീവിച്ചു. അവഌ വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

17 മഹലലേലിന്‍െറ ജീവിതകാലം എണ്ണൂറ്റിത്തൊണ്ണൂറ്റഞ്ചു വര്‍ഷമായിരുന്നു. അവഌം മരിച്ചു.

18 യാരെദിഌ നൂറ്റിയറുപത്തിരണ്ടു വയസ്സായപ്പോള്‍ ഹെനോക്ക്‌ എന്ന പുത്രഌണ്ടായി.
19 ഹെനോക്കിന്‍െറ ജനനത്തിഌശേഷം യാരെദ്‌ എണ്ണൂറു വര്‍ഷം ജീവിച്ചു. അവഌ വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

20 യാരെദിന്‍െറ ജീവിതകാലം തൊള്ളായിരത്തിയറുപത്തിരണ്ടു വര്‍ഷമായിരുന്നു. അവഌം മരിച്ചു.

21 ഹെനോക്കിന്‌ അറുപത്തഞ്ചു വയസ്സായപ്പോള്‍ മെത്തുശെലഹ്‌ എന്ന മകഌണ്ടായി.

22 മെത്തുശെലഹിന്‍െറ ജനനത്തിഌശേഷം ഹെനോക്ക്‌ മുന്നൂറു വര്‍ഷംകൂടി ദൈവത്തിഌ പ്രിയപ്പെട്ടവനായി ജീവിച്ചു; അവഌ വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

23 ഹെനോക്കിന്‍െറ ജീവിതകാലം മുന്നൂറ്റിയറുപത്തഞ്ചു വര്‍ഷമായിരുന്നു.

24 ഹെനോക്ക്‌ ദൈവത്തിഌ പ്രിയങ്കരനായി ജീവിച്ചു. പിന്നെ അവനെ കണ്ടിട്ടില്ല; ദൈവം അവനെ എടുത്തു.

25 നൂറ്റിയെണ്‍പത്തേഴു വയസ്സായപ്പോള്‍ മെത്തുശെലഹ്‌ ലാമെക്കിന്‍െറ പിതാവായി.

26 ലാമെക്കിന്‍െറ ജനനത്തിഌശേഷം മെത്തുശെലഹ്‌ എഴുനൂറ്റിയെണ്‍പത്തിരണ്ടു വര്‍ഷം ജീവിച്ചു. അവഌ വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

27 മെത്തുശെലഹിന്‍െറ ജീവിതകാലം തൊള്ളായിരത്തറുപത്തൊമ്പതു വര്‍ഷമായിരുന്നു. അവഌം മരിച്ചു.

28 ലാമെക്കിഌ നൂറ്റിയെണ്‍പത്തിരണ്ടു വയസ്സായപ്പോള്‍ ഒരു പുത്രഌണ്ടായി.

29 കര്‍ത്താവു ശപിച്ച ഈ ഭൂമിയിലെ ക്ലേശകരമായ അധ്വാനത്തില്‍ അവന്‍ നമുക്ക്‌ ആശ്വാസം നേടിത്തരും എന്നു പറഞ്ഞ്‌ അവനെ നോഹ എന്നു വിളിച്ചു.

30 നോഹയുടെ ജനനത്തിഌശേഷം ലാമെക്ക്‌ അഞ്ഞൂറ്റിത്തൊണ്ണൂറ്റഞ്ചു വര്‍ഷം ജീവിച്ചു. അവഌ വേറെയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

31 ലാമെക്കിന്‍െറ ജീവിതകാലം എഴുനൂറ്റിയെഴുപത്തേഴു വര്‍ഷമായിരുന്നു. അവഌം മരിച്ചു.

32 നോഹയ്‌ക്ക്‌ അഞ്ഞൂറു വയസ്സായതിഌശേഷം ഷേം, ഹാം, യാഫെത്ത്‌ എന്നീ പുത്രന്‍മാരുണ്ടായി.

---------------------------------------
ഉല്പത്തി - ആമുഖവും അധ്യായങ്ങളും
---------------------------------------