ഉത്‌പത്തി - 20

അബ്രാഹവും അബിമെലക്കും

1 അബ്രാഹം അവിടെനിന്നു നെഗെബ്‌പ്രദേശത്തേക്കു തിരിച്ചു. കാദെഷിഌം ഷൂറിഌം ഇടയ്‌ക്ക്‌ അവന്‍ വാസമുറപ്പിച്ചു. അവന്‍ ഗരാറില്‍ ഒരു പരദേശിയായി പാര്‍ത്തു.

2 തന്‍െറ ഭാര്യ സാറായെക്കുറിച്ച്‌, അവള്‍ എന്‍െറ സഹോദരിയാണ്‌ എന്നത്ര അവന്‍ പറഞ്ഞിരുന്നത്‌. ഗരാറിലെ രാജാവായ അബിമെലക്ക്‌ സാറായെ ആളയച്ചു വരുത്തുകയും സ്വന്തമാക്കുകയും ചെയ്‌തു.

3 ദൈവം രാത്രി സ്വപ്‌നത്തില്‍ പ്രത്യക്‌ഷപ്പെട്ട്‌ അബിമെലക്കിനോടു പറഞ്ഞു: നീ സ്വന്തമാക്കിയിരിക്കുന്ന സ്‌ത്രീ നിമിത്തം നീ ഇതാ പിണമായിത്തീരുവാന്‍ പോകുന്നു. കാരണം, അവള്‍ ഒരുവന്‍െറ ഭാര്യയാണ്‌.

4 അബിമെലക്ക്‌ അവളെ സമീപിച്ചിട്ടില്ലായിരുന്നു. അവന്‍ ചോദിച്ചു: കര്‍ത്താവേ, നിരപരാധനെ അങ്ങു വധിക്കുമോ?

5 അവള്‍ എന്‍െറ സഹോദരിയാണ്‌ എന്ന്‌ അവന്‍ തന്നെയല്ലേ എന്നോടുപറഞ്ഞത്‌? അവന്‍ എന്‍െറ സഹോദരനാണ്‌ എന്ന്‌ അവളും പറഞ്ഞു. നിര്‍മലഹൃദയത്തോടും കറയറ്റ കൈകളോടുംകൂടെയാണു ഞാന്‍ ഇതു ചെയ്‌തത്‌.

6 അപ്പോള്‍ ദൈവം സ്വപ്‌നത്തില്‍ അവനോടു പറഞ്ഞു: നിര്‍മലഹൃദയത്തോടെയാണു നീ ഇതുചെയ്‌തത്‌ എന്ന്‌ എനിക്കറിയാം. എനിക്കെതിരായി പാപം ചെയ്യുന്നതില്‍നിന്ന്‌ ഞാനാണു നിന്നെതടഞ്ഞത്‌. അതുകൊണ്ടാണ്‌ അവളെ തൊടാന്‍ നിന്നെ ഞാന്‍ അഌവദിക്കാതിരുന്നത്‌.

7 അവന്‍െറ ഭാര്യയെ തിരിച്ചേല്‍പിക്കുക. അവന്‍ പ്രവാചകനാണ്‌. അവന്‍ നിനക്കുവേണ്ടി പ്രാര്‍ഥിക്കും. നീ ജീവിക്കുകയുംചെയ്യും. എന്നാല്‍, നീ അവളെ തിരിച്ചേല്‍പിക്കുന്നില്ലെങ്കില്‍ നീയും നിന്‍െറ ജനങ്ങളും മരിക്കും എന്നറിയുക.

8 അബിമെലക്ക്‌ അതിരാവിലെ എഴുന്നേറ്റു സേവകന്‍മാരെയെല്ലാം വിളിച്ച്‌ ഈ കാര്യങ്ങള്‍ പറഞ്ഞു: അവര്‍ വളരെ ഭയപ്പെട്ടു.

9 അനന്തരം, അബിമെലക്ക്‌ അബ്രാഹത്തെ വിളിച്ചുപറഞ്ഞു: എന്താണു നീ ഞങ്ങളോട്‌ ഈ ചെയ്‌തത്‌? നിനക്കെതിരായി ഞാന്‍ എന്തു തെറ്റുചെയ്‌തിട്ടാണ്‌ എന്‍െറയും എന്‍െറ രാജ്യത്തിന്‍െറയുംമേല്‍ ഇത്ര വലിയ തിന്‍മ വരുത്തിവച്ചത്‌? ചെയ്യരുതാത്ത കാര്യങ്ങളാണു നീ എന്നോടു ചെയ്‌തത്‌.

10 അബിമെലക്ക്‌ അബ്രാഹത്തോടു ചോദിച്ചു: ഇതു ചെയ്യാന്‍ നിന്നെ പ്രരിപ്പിച്ചത്‌ എന്താണ്‌?

11 അബ്രാഹം മറുപടിപറഞ്ഞു: ഇതു ദൈവഭയം തീരെയില്ലാത്ത നാടാണെന്നും എന്‍െറ ഭാര്യയെപ്രതി അവര്‍ എന്നെ കൊന്നുകളയുമെന്നും ഞാന്‍ വിചാരിച്ചു.

12 മാത്രമല്ല, വാസ്‌തവത്തില്‍ അവള്‍ എന്‍െറ സഹോദരിയാണ്‌. എന്‍െറ പിതാവിന്‍െറ മകള്‍; പക്‌ഷേ, എന്‍െറ മാതാവിന്‍െറ മകളല്ല; അവള്‍ എനിക്കു ഭാര്യയാവുകയും ചെയ്‌തു.

13 പിതാവിന്‍െറ വീട്ടില്‍നിന്ന്‌ ഇറങ്ങിത്തിരിക്കാന്‍ ദൈവം എനിക്ക്‌ ഇടവരുത്തിയപ്പോള്‍ ഞാന്‍ അവളോടു പറഞ്ഞു: നീ എനിക്ക്‌ ഈ ഉപകാരം ചെയ്യണം, നാം ചെല്ലുന്ന ഇടങ്ങളിലെല്ലാം അവന്‍ എന്‍െറ സഹോദരനാണ്‌ എന്ന്‌ എന്നെക്കുറിച്ചു നീ പറയണം.

14 അപ്പോള്‍ അബിമെലക്ക്‌ അബ്രാഹത്തിന്‌ ആടുമാടുകളെയും ദാസീദാസന്‍മാരെയും കൊടുത്തു. ഭാര്യ സാറായെ തിരിച്ചേല്‍പിക്കുകയും ചെയ്‌തു.

15 അവന്‍ പറഞ്ഞു: ഇതാ എന്‍െറ രാജ്യം. നിനക്ക്‌ ഇഷ്‌ടമുള്ളിടത്തു പാര്‍ക്കാം.

16 സാറായോട്‌ അവന്‍ പറഞ്ഞു: നിന്‍െറ സഹോദരഌ ഞാനിതാ ആയിരം വെള്ളിനാണയങ്ങള്‍ കൊടുക്കുന്നു. നിന്‍െറ കൂടെയുള്ളവരുടെ മുമ്പില്‍ നിന്‍െറ നിഷ്‌കളങ്കതയ്‌ക്ക്‌ അതു തെളിവാകും. എല്ലാവരുടെയും മുമ്പില്‍ നീ നിര്‍ദോഷയാണ്‌.

17 അബ്രാഹം ദൈവത്തോടു പ്രാര്‍ഥിച്ചു; ദൈവം അബിമെലക്കിനെയും ഭാര്യയെയും വേലക്കാരികളെയും സുഖപ്പെടുത്തി. അവര്‍ക്കെല്ലാവര്‍ക്കും സന്താനങ്ങളും ജനിച്ചു.

18 കാരണം, അബ്രാഹത്തിന്‍െറ ഭാര്യ സാറായെപ്രതി കര്‍ത്താവ്‌ അബിമെലക്കിന്‍െറ അന്തഃപുരത്തിലെ സ്‌ത്രീകളെയെല്ലാം വന്‌ധ്യകളാക്കിയിരുന്നു.

---------------------------------------
ഉല്പത്തി - ആമുഖവും അധ്യായങ്ങളും
---------------------------------------