ഉത്‌പത്തി - 14

ലോത്തിനെ രക്‌ഷിക്കുന്നു

1 ഷീനാര്‍ രാജാവായ അംറാഫേല്‍, എല്ലാസര്‍ രാജാവായ അരിയോക്ക്‌, ഏലാം രാജാവായ കെദോര്‍ ലാവോമര്‍, ഗോയീം രാജാവായ തിദാല്‍ എന്നിവര്‍,

2 തങ്ങളുടെ ഭരണകാലത്ത്‌ സോദോം രാജാവായ ബേറാ, ഗൊമോറാ രാജാവായ ബീര്‍ഷ, അദ്‌മാരാജാവായ ഷീനാബ്‌, സെബോയീം രാജാവായ ഷെമെബര്‍, ബേല, അതായത്‌ സോവാര്‍ രാജാവ്‌ എന്നിവരോടു യുദ്‌ധം ചെയ്‌തു.

3 ഇവര്‍ സിദ്‌ദിം താഴ്‌വരയില്‍ അണിനിരന്നു. അതിപ്പോള്‍ ഉപ്പുകടലാണ്‌.

4 ഇവര്‍ പന്ത്രണ്ടുവര്‍ഷം കെദോര്‍ ലാവോമറിഌ കീഴടങ്ങിക്കഴിയുകയായിരുന്നു. എന്നാല്‍, പതിമ്മൂന്നാം വര്‍ഷം അവര്‍ അവനെതിരേ പ്രക്‌ഷോഭം കൂട്ടി.

5 പതിന്നാലാം വര്‍ഷം കെദോര്‍ ലാവോമറും കൂടെയുണ്ടായിരുന്ന രാജാക്കന്‍മാരും ചെന്ന്‌ അഷ്‌ തെരോത്ത്‌ കര്‍ണ്ണായിമില്‍ റഫായിമുകളെയും, ഹാമില്‍ സൂസിമുകളെയും, ഷാവെ കിരിയാത്തായിമില്‍ എമീമുകളെയും,

6 സെയിര്‍മലകളില്‍ ഹോര്യരെയും അടിച്ചമര്‍ത്തി. അവര്‍ മരുഭൂമിയുടെ അതിര്‍ത്തിയിലുള്ള ഏല്‍പാരാന്‍ വരെയെത്തി.

7 അവര്‍ പിന്തിരിഞ്ഞ്‌ എന്‍മിഷ്‌പാത്തില്‍, അതായത്‌, കാദെഷില്‍ ചെന്ന്‌ അമലേക്യരുടെ നാടു കീഴടക്കി. ഹസസോന്‍ താമാറില്‍ പാര്‍ത്തിരുന്ന അമോര്യരെയും തോല്‍പിച്ചു.

8 അപ്പോള്‍ സോദോം, ഗൊമോറാ, അദ്‌മാ, സെബോയിം, ബേല, അതായത്‌, സോവാര്‍ എന്നിവിടങ്ങളിലെ രാജാക്കന്‍മാര്‍ സിദ്‌ദിം താഴ്‌വരയില്‍,

9 ഏലാം രാജാവായ കെദോര്‍ലാവോമര്‍, ഗോയീം രാജാവായ തിദാല്‍, ഷീനാര്‍ രാജാവായ അംറാഫേല്‍, എല്ലാസര്‍ രാജാവായ അരിയോക്ക്‌ എന്നിവര്‍ക്കെതിരേ യുദ്‌ധത്തിനായി അണിനിരന്നു - നാലു രാജാക്കന്‍മാര്‍ അഞ്ചുപേര്‍ക്കെതിരേ.

10 സിദ്‌ദിം താഴ്‌വര നിറയെ ചെളിക്കുണ്ടുകളായിരുന്നു. സോദോമിലെയും ഗൊമോറായിലെയും രാജാക്കന്‍മാര്‍ പിന്തിരിഞ്ഞോടിയപ്പോള്‍ ഈ കുഴികളില്‍ വീണു.

11 ശേഷിച്ചവര്‍ മലയിലേക്ക്‌ ഓടിപ്പോയി. സോദോമിലെയും ഗൊമോറായിലെയും സര്‍വസമ്പത്തും ഭക്‌ഷണസാധനങ്ങളും കവര്‍ന്നുകൊണ്ടു ശത്രുക്കള്‍ സ്‌ഥലംവിട്ടു.

12 സോദോമില്‍ പാര്‍ത്തിരുന്ന അബ്രാമിന്‍െറ സഹോദരപുത്രനായ ലോത്തിനെയും അവന്‍െറ സ്വത്തുക്കളോടൊപ്പം അവര്‍ പിടിച്ചുകൊണ്ടുപോയി.

13 രക്‌ഷപെട്ട ഒരുവന്‍ വന്നു ഹെബ്രായനായ അബ്രാമിനെ വിവരമറിയിച്ചു. താഌമായി സഖ്യത്തിലായിരുന്ന എഷ്‌ക്കോലിന്‍െറയും ആനെറിന്‍െറയും സഹോദരനായ മാമ്ര എന്ന അമോര്യന്‍െറ ഓക്കുമരത്തോപ്പിനടുത്താണ്‌ അബ്രാം താമസിച്ചിരുന്നത്‌.

14 സഹോദരന്‍ തടവുകാരനാക്കപ്പെട്ടെന്നുകേട്ടപ്പോള്‍ തന്‍െറ വീട്ടില്‍ത്തന്നെ ജനിച്ചു വളര്‍ന്നവരും പയറ്റിത്തെളിഞ്ഞവരുമായ മുന്നൂറ്റിപ്പതിനെട്ടുപേരോടൊപ്പം അബ്രാം ദാന്‍വരെ അവരെ പിന്തുടര്‍ന്നു.

15 രാത്രി അവന്‍ തന്‍െറ ആളുകളെ പല ഗണങ്ങളായി തിരിച്ച്‌, ശത്രുക്കളെ ആക്രമിച്ചു തോല്‍പിച്ച്‌, ദമാസ്‌ക്കസിഌ വടക്കുള്ള ഹോബാ വരെ ഓടിച്ചു. അവന്‍ സമ്പത്തൊക്കെയും വീണ്ടെടുത്തു.

16 ചാര്‍ച്ചക്കാരനായ ലോത്തിനെയും അവന്‍െറ വസ്‌തുവകകളെയും സ്‌ത്രീകളെയും ജനങ്ങളെയും തിരികെ കൊണ്ടുവന്നു.

17 കെദോര്‍ലാവോമറെയും കൂടെയുണ്ടായിരുന്ന രാജാക്കന്‍മാരെയും തോല്‍പിച്ചു മടങ്ങിവന്ന അബ്രാമിനെ എതിരേല്‍ക്കാന്‍ സോദോം രാജാവ്‌, രാജാവിന്‍െറ താഴ്‌വര എന്നറിയപ്പെടുന്ന ഷാവെ താഴ്‌വരയിലേക്കു ചെന്നു.

18 സാലെം രാജാവായ മെല്‍ക്കിസെദെക്ക്‌ അപ്പവും വീഞ്ഞും കൊണ്ടുവന്നു. അത്യുന്നതനായ ദൈവത്തിന്‍െറ പുരോഹിതനായിരുന്നു അവന്‍.

19 അവന്‍ അബ്രാമിനെ ആശീര്‍വദിച്ചുകൊണ്ടു പറഞ്ഞു: ആകാശത്തിന്‍െറയും ഭൂമിയുടെയും നാഥനായ അത്യുന്നത ദൈവത്തിന്‍െറ കൃപാകടാക്‌ഷം നിന്‍െറ മേലുണ്ടാകട്ടെ!

20 ശത്രുക്കളെ നിന്‍െറ കൈയിലേല്‍പിച്ച അത്യുന്നത ദൈവം അഌഗൃഹീതന്‍. അബ്രാം എല്ലാറ്റിന്‍െറയും ദശാംശം അവഌകൊടുത്തു.

21 സോദോം രാജാവ്‌ അബ്രാമിനോടു പറഞ്ഞു: ആളുകളെ എനിക്കു വിട്ടുതരുക, സമ്പത്തെല്ലാം നീ എടുത്തുകൊള്ളുക.

22 അബ്രാം സോദോം രാജാവിനോടു പറഞ്ഞു: ഞാന്‍ കര്‍ത്താവിന്‍െറ മുമ്പില്‍, ആകാശത്തിന്‍െറയും ഭൂമിയുടെയും സ്രഷ്‌ടാവായ അത്യുന്നത ദൈവത്തിന്‍െറ മുമ്പില്‍, ശപഥം ചെയ്യുന്നു:

23 നിങ്ങളുടേതായ ഒരു ചരടോ ചെരുപ്പിന്‍െറ വാറോ ഒന്നും തന്നെ ഞാന്‍ എടുക്കുകയില്ല. ഞാന്‍ അബ്രാമിനെ സമ്പന്നനാക്കി എന്നു നിങ്ങള്‍ പറയരുതല്ലോ.

24 യുവാക്കള്‍ ഭക്‌ഷിച്ചതും എന്‍െറ കൂടെ വന്നവരുടെ പങ്കും മാത്രമേ എനിക്കുവേണ്ടൂ. ആനറും എഷ്‌ക്കോലും മാമ്രയും തങ്ങളുടെ പങ്ക്‌ എടുത്തുകൊള്ളട്ടെ.

---------------------------------------
ഉല്പത്തി - ആമുഖവും അധ്യായങ്ങളും
---------------------------------------