ഉത്‌പത്തി - 9

നോഹയുമായി ഉടമ്പടി

1 നോഹയെയും പുത്രന്‍മാരെയും അഌഗ്രഹിച്ചുകൊണ്ടു ദൈവം പറഞ്ഞു: സന്താന പുഷ്‌ടിയുണ്ടായി, പെരുകി, ഭൂമിയില്‍ നിറയുവിന്‍.

2 സകല ജീവികള്‍ക്കും - ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ പക്‌ഷികള്‍ക്കും മണ്ണിലെ ഇഴജന്തുക്കള്‍ക്കും വെള്ളത്തിലെ മത്‌സ്യങ്ങള്‍ക്കും - നിങ്ങളെ ഭയമായിരിക്കും. അവയെല്ലാം ഞാന്‍ നിങ്ങളെ ഏല്‍പിച്ചിരിക്കുന്നു.

3 ചരിക്കുന്ന ജീവികളെല്ലാം നിങ്ങള്‍ക്ക്‌ ആഹാരമായിത്തീരും. ഹരിതസസ്യങ്ങള്‍ നല്‍കിയതുപോലെ ഇവയും നിങ്ങള്‍ക്കു ഞാന്‍ തരുന്നു.

4 എന്നാല്‍ ജീവനോടുകൂടിയ, അതായത്‌, രക്‌തത്തോടുകൂടിയ മാംസം ഭക്‌ഷിക്കരുത്‌.

5 ജീവരക്‌തത്തിഌ മഌഷ്യനോടും മൃഗത്തോടും ഞാന്‍ കണക്കുചോദിക്കും. ഓരോരുത്തനോടും സഹോദരന്‍െറ ജീവഌ ഞാന്‍ കണക്കു ചോദിക്കും.

6 മഌഷ്യരക്‌തം ചൊരിയുന്നവന്‍െറ രക്‌തം മഌഷ്യന്‍തന്നെ ചൊരിയും; കാരണം, എന്‍െറ ഛായയിലാണു ഞാന്‍ മഌഷ്യനെ സൃഷ്‌ടിച്ചത്‌.

7 സന്താനപുഷ്‌ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറയുവിന്‍.

8 നോഹയോടും പുത്രന്‍മാരോടും ദൈവം വീണ്ടും അരുളിച്ചെയ്‌തു:

9 നിങ്ങളോടും നിങ്ങളുടെ സന്തതികളോടും ഞാനിതാ ഒരു ഉടമ്പടി ചെയ്യുന്നു.

10 അതോടൊപ്പം നിന്‍െറ കൂടെ പെട്ടകത്തില്‍നിന്നു പുറത്തുവന്ന ജീവഌള്ള സകലതിനോടും - പക്‌ഷികള്‍, കന്നുകാലികള്‍, കാട്ടുജന്തുക്കള്‍ എന്നിവയോടും -

11 നിങ്ങളുമായുള്ള എന്‍െറ ഉടമ്പടി ഞാന്‍ ഉറപ്പിക്കുന്നു. ഇനിയൊരിക്കലും വെള്ളപ്പൊക്കംകൊണ്ട്‌ ജീവജാലങ്ങളെല്ലാം നശിക്കാന്‍ ഇടവരുകയില്ല. ഭൂമിയെ നശിപ്പിക്കാന്‍ ഇനിയൊരു വെള്ളപ്പൊക്കമുണ്ടാവില്ല.

12 ദൈവം തുടര്‍ന്നരുളിച്ചെയ്‌തു: എല്ലാ തലമുറകള്‍ക്കും വേണ്ടി നിങ്ങളും സകല ജീവജാലങ്ങളുമായി ഞാന്‍ സ്‌ഥാപിക്കുന്ന എന്‍െറ ഉടമ്പടിയുടെ അടയാളം ഇതാണ്‌:

13 ഭൂമിയുമായുള്ള ഉടമ്പടിയുടെ അടയാളമായി മേഘങ്ങളില്‍ എന്‍െറ വില്ലു ഞാന്‍ സ്‌ഥാപിക്കുന്നു.

14 ഞാന്‍ ഭൂമിക്കുമേലേ മേഘത്തെ അയയ്‌ക്കുമ്പോള്‍ അതില്‍ മഴവില്ലു പ്രത്യക്‌ഷപ്പെടും.

15 നിങ്ങളും സര്‍വജീവജാലങ്ങളുമായുള്ള എന്‍െറ ഉടമ്പടി ഞാനോര്‍ക്കും. സര്‍വജീവനെയും നശിപ്പിക്കാന്‍ പോരുന്ന ഒരു ജലപ്രളയം ഇനിയൊരിക്കലും ഉണ്ടാകയില്ല.

16 മേഘങ്ങളില്‍ മഴവില്ലു തെളിയുമ്പോള്‍ ഭൂമുഖത്തുള്ള എല്ലാ ജീവജാലങ്ങളുമായി ചെയ്‌ത എന്നേക്കുമുള്ള ഉടമ്പടി ഞാനോര്‍ക്കും. ദൈവം നോഹയോട്‌ അരുളിച്ചെയ്‌തു:

17 ഭൂമുഖത്തുള്ള സകല ജീവികളുമായി ഞാന്‍ സ്‌ഥാപിക്കുന്ന ഉടമ്പടിയുടെ അടയാളം ഇതായിരിക്കും.

നോഹയുടെ പുത്രന്‍മാര്‍

18 പെട്ടകത്തില്‍നിന്നു പുറത്തിറങ്ങിയനോഹയുടെ പുത്രന്‍മാര്‍ ഷേം, ഹാം, യാഫെത്ത്‌ എന്നിവരായിരുന്നു. ഹാമായിരുന്നു കാനാന്‍െറ പിതാവ്‌.

19 ഇവരാകുന്നു നോഹയുടെ മൂന്നു പുത്രന്‍മാര്‍. ഇവര്‍ വഴിയാണു ഭൂമി ജനങ്ങളെക്കൊണ്ടു നിറഞ്ഞത്‌.

20 നോഹ ഭൂമിയില്‍ കൃഷിചെയ്യാന്‍ തുടങ്ങി. അവനൊരു മുന്തിരിത്തോട്ടം വച്ചുപിടിപ്പിച്ചു.

21 വീഞ്ഞു കുടിച്ചു മത്തനായി നോഹ കൂടാരത്തില്‍ നഗ്‌നനായി കിടന്നു.

22 കാനാന്‍െറ പിതാവായ ഹാം തന്‍െറ പിതാവിനെ നഗ്‌നനായി കാണുകയും അക്കാര്യം പുറത്തുണ്ടായിരുന്ന തന്‍െറ രണ്ടു സഹോദരന്‍മാരോടും പറയുകയും ചെയ്‌തു.

23 ഷേമുംയാഫെത്തും ഒരു തുണിയെടുത്ത്‌ തങ്ങളുടെ തോളിലിട്ട്‌, പുറകോട്ടു നടന്നുചെന്ന്‌ പിതാവിന്‍െറ നഗ്‌നത മറച്ചു. അവര്‍ മുഖം തിരിച്ചുപിടിച്ചിരുന്നതുകൊണ്ട്‌ പിതാവിന്‍െറ നഗ്‌നത കണ്ടില്ല.

24 ലഹരി വിട്ടുണര്‍ന്ന നോഹ തന്‍െറ ഇളയ മകന്‍ ചെയ്‌തതെന്തെന്നറിഞ്ഞു. അവന്‍ പറഞ്ഞു: കാനാന്‍ ശപിക്കപ്പെടട്ടെ.

25 അവന്‍ തന്‍െറ സഹോദരര്‍ക്കു ഹീനമായ ദാസ്യവേല ചെയ്യുന്നവനായിത്തീരും.

26 അവന്‍ തുടര്‍ന്നു പറഞ്ഞു:ഷേമിന്‍െറ കര്‍ത്താവായ ദൈവം വാഴ്‌ത്തപ്പെട്ടവനാകട്ടെ. കാനാന്‍ ഷേമിന്‍െറ ദാസനായിരിക്കട്ടെ.

27 യാഫെത്തിനെ ദൈവം പുഷ്‌ടിപ്പെടുത്തട്ടെ. ഷേമിന്‍െറ കൂടാരങ്ങളില്‍ അവന്‍ പാര്‍ക്കും. കാനാന്‍ അവഌം അടിമയായിരിക്കും.

28 വെള്ളപ്പൊക്കത്തിഌശേഷം നോഹ മുന്നൂറ്റമ്പതു വര്‍ഷം ജീവിച്ചു.

29 നോഹയുടെ ജീവിതകാലം തൊള്ളായിരത്തിയമ്പതുകൊല്ലമായിരുന്നു; അവഌം മരിച്ചു.

---------------------------------------
ഉല്പത്തി - ആമുഖവും അധ്യായങ്ങളും
---------------------------------------