മത്തായി - 3

സ്‌നാപകയോഹന്നാന്‍െറ പ്രഭാഷണം
(മര്‍ക്കോസ്‌ 1: 1-8) (ലൂക്കാ 3: 1-9, 15-17) (യോഹന്നാന്‍ 1: 19-28)

1 അക്കാലത്ത്‌ സ്‌നാപക യോഹന്നാന്‍ യൂദയായിലെ മരുഭൂമിയില്‍ വന്നു പ്രസംഗിച്ചു:

2 മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.

3 ഇവനെപ്പറ്റിയാണ്‌ ഏശയ്യാ പ്രവാചകന്‍വഴി ഇങ്ങനെ അരുളിച്ചെയ്യപ്പെട്ടത്‌: മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍െറ ശബ്‌ദം - കര്‍ത്താവിന്‍െറ വഴിയൊരുക്കുവിന്‍; അവന്‍െറ പാതകള്‍ നേരേയാക്കുവിന്‍.

4 യോഹന്നാന്‍ ഒട്ടകരോമം കൊണ്ടുള്ള വസ്‌ത്രവും അരയില്‍ തോല്‍വാറും ധരിച്ചിരുന്നു. വെട്ടുകിളിയും കാട്ടുതേഌമായിരുന്നു അവന്‍െറ ഭക്‌ഷണം.

5 ജറുസലെമിലും യൂദയാ മുഴുവനിലും ജോര്‍ദാന്‍െറ പരിസരപ്രദേശങ്ങളിലും നിന്നുള്ള ജനം അവന്‍െറ അടുത്തെത്തി.

6 അവര്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ്‌, ജോര്‍ദാന്‍ നദിയില്‍വച്ച്‌ അവനില്‍നിന്നു സ്‌നാനം സ്വീകരിച്ചു.

7 അനേകം ഫരിസേയരും സദുക്കായരും സ്‌നാനമേല്‍ക്കാന്‍ വരുന്നതുകണ്ട്‌, യോഹന്നാന്‍ അവരോടു പറഞ്ഞു: അണലിസന്തതികളേ, ആസന്നമായ ക്രാധത്തില്‍ നിന്ന്‌ ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയതാരാണ്‌?

8 മാനസാന്തരത്തിഌ യോജിച്ച ഫലം പുറപ്പെടുവിക്കുവിന്‍.

9 ഞങ്ങള്‍ക്കു പിതാവായി അബ്രാഹം ഉണ്ട്‌ എന്നുപറഞ്ഞ്‌ അഭിമാനിക്കേണ്ടാ. ഈ കല്ലുകളില്‍ നിന്ന്‌ അബ്രാഹത്തിഌ സന്താനങ്ങളെ പുറപ്പെടുവിക്കാന്‍ ദൈവത്തിഌ കഴിയുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

10 വൃക്‌ഷങ്ങളുടെ വേരിഌ കോടാലിവച്ചുകഴിഞ്ഞു. നല്ല ഫലം കായ്‌ക്കാത്ത വൃക്‌ഷങ്ങളെല്ലാം വെട്ടി തീയിലെറിയും.

11 മാനസാന്തരത്തിനായി ഞാന്‍ ജലംകൊണ്ടു നിങ്ങളെ സ്‌നാനപ്പെടുത്തി. എന്‍െറ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്‌തന്‍; അവന്‍െറ ചെരിപ്പു വഹിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല; അവന്‍ പരിശുദ്‌ധാത്‌മാവിനാലും അഗ്‌നിയാലും നിങ്ങളെ സ്‌നാനപ്പെടുത്തും. വീശുമുറം അവന്‍െറ കൈയിലുണ്ട്‌.

12 അവന്‍ കളം വെടിപ്പാക്കി, ഗോതമ്പ്‌ അറപ്പുരയില്‍ ശേഖരിക്കും; പതിര്‌ കെടാത്ത തീയില്‍ കത്തിച്ചു കളയുകയുംചെയ്യും.

യേശുവിന്‍െറ ജ്‌ഞാനസ്‌നാനം
(മര്‍ക്കോസ്‌ 1: 9-11) (ലൂക്കാ 3: 21-22)

13 യേശു യോഹന്നാനില്‍ നിന്നു സ്‌നാനം സ്വീകരിക്കാന്‍ ഗലീലിയില്‍ നിന്നു ജോര്‍ദാനില്‍ അവന്‍െറ അടുത്തേക്കുവന്നു.

14 ഞാന്‍ നിന്നില്‍നിന്ന്‌ സ്‌നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്‍െറ അടുത്തേക്കുവരുന്നുവോ എന്നു ചോദിച്ചുകൊണ്ട്‌ യോഹന്നാന്‍ അവനെ തടഞ്ഞു.

15 എന്നാല്‍, യേശു പറഞ്ഞു: ഇപ്പോള്‍ ഇതു സമ്മതിക്കുക; അങ്ങനെ സര്‍വനീതിയും പൂര്‍ത്തിയാക്കുക നമുക്ക്‌ ഉചിതമാണ്‌. അവന്‍ സമ്മതിച്ചു.

16 സ്‌നാനം കഴിഞ്ഞയുടന്‍ യേശു വെള്ളത്തില്‍ നിന്നു കയറി. അപ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു. ദൈവാത്‌മാവ്‌ പ്രാവിന്‍െറ രൂപത്തില്‍ തന്‍െറ മേല്‍ ഇറങ്ങിവരുന്നത്‌ അവന്‍ കണ്ടു.

17 ഇവന്‍ എന്‍െറ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന്‌ ഒരു സ്വരം സ്വര്‍ഗത്തില്‍നിന്നു കേട്ടു.

---------------------------------------
മത്തായി എഴുതിയ സുവിശേഷം - ആമുഖവും അധ്യായങ്ങളും
---------------------------------------