ഉത്‌പത്തി - 29

ലാബാന്‍െറ വീട്ടില്‍

1 യാക്കോബ്‌യാത്ര തുടര്‍ന്നു. കിഴക്കുള്ളവരുടെ ദേശത്ത്‌ അവന്‍ എത്തിച്ചേര്‍ന്നു.

2 അവിടെ വയലില്‍ ഒരു കിണര്‍ കണ്ടു; അതിഌ ചുറ്റും മൂന്ന്‌ ആട്ടിന്‍പറ്റങ്ങളും. ആ കിണറ്റില്‍നിന്നാണ്‌ ആടുകള്‍ക്കെല്ലാം വെള്ളം കൊടുത്തിരുന്നത്‌. വലിയൊരു കല്ലുകൊണ്ടു കിണര്‍ മൂടിയിരുന്നു.

3 ആട്ടിന്‍പറ്റങ്ങളെല്ലാം എത്തിച്ചേരുമ്പോള്‍ അവര്‍ കിണറ്റുവക്കത്തുനിന്നു കല്ലുരുട്ടിമാറ്റി ആടുകള്‍ക്കു വെള്ളംകൊടുക്കും. അതുകഴിഞ്ഞ്‌, കല്ല്‌ ഉരുട്ടിവച്ചു കിണറടയ്‌ക്കുകയും ചെയ്യും.

4 യാക്കോബ്‌ അവരോടു ചോദിച്ചു: സഹോദരന്‍മാരേ, നിങ്ങള്‍ എവിടെനിന്നു വരുന്നു? ഹാരാനില്‍ നിന്ന്‌ എന്ന്‌ അവര്‍ മറുപടി പറഞ്ഞു.

5 അവന്‍ വീണ്ടും ചോദിച്ചു: നിങ്ങള്‍ നാഹോറിന്‍െറ മകന്‍ ലാബാനെ അറിയുമോ? അറിയും എന്ന്‌ അവര്‍ പറഞ്ഞു.

6 അവഌ സുഖമാണോ? അവന്‍ ചോദിച്ചു. അതേ, അവര്‍ പറഞ്ഞു. ഇതാ അവന്‍െറ മകള്‍ റാഹേല്‍ ആടുകളുമായി വരുന്നു.

7 അവന്‍ പറഞ്ഞു: പകല്‍ ഇനിയും ഏറെയുണ്ടല്ലോ. ആടുകളെ ആലയിലാക്കാന്‍ നേരമായിട്ടില്ല. ആടുകള്‍ക്കു വെള്ളം കൊടുത്ത്‌ അവയെ കൊണ്ടുപോയി തീറ്റുക.

8 അവര്‍ പറഞ്ഞു: അങ്ങിനെയല്ല, ആട്ടിന്‍പറ്റങ്ങളെല്ലാം വന്നെത്തുമ്പോഴേ കല്ലുരുട്ടിമാറ്റി ആടുകള്‍ക്കു വെള്ളം കൊടുക്കാറുള്ളു.

9 അവന്‍ അവരുമായി സംസാരിച്ചുകൊണ്ടിരിക്കേ റാഹേല്‍ തന്‍െറ പിതാവിന്‍െറ ആടുകളുമായി വന്നു. അവളാണ്‌ അവയെ മേയിച്ചിരുന്നത്‌.

10 തന്‍െറ മാതൃസഹോദരനായ ലാബാന്‍െറ മകള്‍ റാഹേലിനെയും അവന്‍െറ ആടുകളെയും കണ്ടപ്പോള്‍ യാക്കോബ്‌ ചെന്ന്‌ കിണര്‍ മൂടിയിരുന്ന കല്ല്‌ ഉരുട്ടിമാറ്റുകയും ലാബാന്‍െറ ആടുകള്‍ക്കു വെള്ളം കൊടുക്കുകയും ചെയ്‌തു.

11 പിന്നീട്‌ അവന്‍ റാഹേലിനെ ചുംബിക്കുകയും ഉറക്കെ കരയുകയും ചെയ്‌തു.

12 താന്‍ അവളുടെ പിതാവിന്‍െറ ബന്‌ധുവും റബേക്കായുടെ മകഌമാണെന്ന്‌ യാക്കോബ്‌ അവളോടു പറഞ്ഞു. അവള്‍ ഓടിച്ചെന്നു പിതാവിനെ വിവരമറിയിച്ചു.

13 തന്‍െറ സഹോദരിയുടെ പുത്രനായ യാക്കോബിന്‍െറ വാര്‍ത്ത കേട്ടപ്പോള്‍ ലാബാന്‍ അവനെ കാണാന്‍ ഓടിയെത്തി. അവന്‍ യാക്കോബിനെ കെട്ടിപ്പിടിച്ചു ചുംബിച്ചു വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. യാക്കോബ്‌ വിവരങ്ങളെല്ലാം ലാബാനോടു പറഞ്ഞു.

14 ലാബാന്‍ പറഞ്ഞു: എന്‍െറ അസ്‌ഥിയും മാംസവും തന്നെയാണു നീ. ഒരു മാസം യാക്കോബ്‌ അവന്‍െറ കൂടെ പാര്‍ത്തു.

യാക്കോബിന്‍െറ വിവാഹം


15 ഒരുദിവസം ലാബാന്‍ യാക്കോബിനെ വിളിച്ചു പറഞ്ഞു: നീ എന്‍െറ ചാര്‍ച്ചക്കാരനാണെന്നു കരുതി എനിക്കുവേണ്ടി എന്തിഌ വെറുതേ പണിയെടുക്കുന്നു? നിനക്കെന്തു പ്രതിഫലം വേണമെന്നു പറയുക.

16 ലാബാഌ രണ്ടു പുത്രിമാരുണ്ടായിരുന്നു. മൂത്തവളുടെ പേര്‍ ലെയാ എന്നും ഇളയവളുടെപേര്‍ റാഹേല്‍ എന്നും.

17 ലെയായുടെ കണ്ണുകള്‍ മങ്ങിയവയായിരുന്നു. റാഹേലാകട്ടെ സുന്ദരിയും വടിവൊത്തവളും ആയിരുന്നു.

18 യാക്കോബ്‌ റാഹേലില്‍ അഌരക്‌തനായി. അവന്‍ ലാബാനോടു പറഞ്ഞു: അങ്ങയുടെ ഇളയമകളായ റാഹേലിഌവേണ്ടി ഏഴു കൊല്ലം അങ്ങയുടെ കീഴില്‍ ഞാന്‍ ജോലിചെയ്യാം.

19 ലാബാന്‍ പറഞ്ഞു: അവളെ മറ്റാര്‍ക്കെങ്കിലും കൊടുക്കുന്നതിനെക്കാള്‍ നല്ലതു നിനക്കു തരുന്നതാണ്‌. എന്‍െറ കൂടെ പാര്‍ത്തുകൊള്ളുക.

20 അങ്ങനെ റാഹേലിഌ വേണ്ടി യാക്കോബ്‌ ഏഴുകൊല്ലം പണിയെടുത്തു. അവളോടുള്ള സ്‌നേഹംമൂലം ആ വര്‍ഷങ്ങള്‍ ഏതാഌം നാളുകളായേ അവഌ തോന്നിയുള്ളു.

21 യാക്കോബ്‌ ലാബാനോടു പറഞ്ഞു: പറഞ്ഞിരുന്ന സമയം പൂര്‍ത്തിയായി. എനിക്കെന്‍െറ ഭാര്യയെ തരുക. ഞാന്‍ അവളോടു ചേരട്ടെ.

22 ലാബാന്‍ നാട്ടിലുള്ളവരെയെല്ലാം വിളിച്ചുകൂട്ടി ഒരു വിരുന്നു നടത്തി.

23 രാത്രിയായപ്പോള്‍ അവന്‍ തന്‍െറ മകള്‍ ലെയായെ യാക്കോബിന്‍െറ അടുത്തേക്കു കൊണ്ടുചെന്നു. അവന്‍ അവളോടുകൂടെ ശയിച്ചു.

24 ലാബാന്‍ ലെയായ്‌ക്കു പരിചാരികയായി തന്‍െറ അടിമയായ സില്‍ഫായെ കൊടുത്തു.

25 നേരം വെളുത്തപ്പോള്‍ ലെയായെയാണ്‌ തനിക്കു ലഭിച്ചതെന്ന്‌ അവന്‍ മനസ്‌സിലാക്കി. അവന്‍ ലാബാനോടു പറഞ്ഞു: എന്താണ്‌ അങ്ങ്‌ ഈ ചെയ്‌തത്‌? റാഹേലിഌ വേണ്ടിയല്ലേ ഞാന്‍ പണിയെടുത്തത്‌? എന്നെ ചതിച്ചത്‌ എന്തിന്‌?

26 ലാബാന്‍ പറഞ്ഞു: മൂത്തവള്‍ നില്‍ക്കേ ഇളയവളെ പറഞ്ഞയയ്‌ക്കുക ഞങ്ങളുടെ നാട്ടില്‍ പതിവില്ല.

27 ഇവളുടെ വിവാഹവാരം പൂര്‍ത്തിയാകട്ടെ. അതിഌശേഷം ഇളയവളെയും നിനക്കു തരാം. ഏഴുവര്‍ഷത്തേക്കുകൂടി നീ എനിക്കുവേണ്ടിവേലചെയ്യണം.

28 യാക്കോബ്‌ സമ്മതിച്ചു. വിവാഹവാരം പൂര്‍ത്തിയായപ്പോള്‍ ലാബാന്‍ തന്‍െറ മകളായ റാഹേലിനെയും അവഌ ഭാര്യയായി നല്‍കി.

29 തന്‍െറ അടിമയായ ബില്‍ഹായെ ലാബാന്‍ റാഹേലിഌ പരിചാരികയായി നല്‍കി.

30 യാക്കോബ്‌ റാഹേലിന്‍െറ കൂടെയും ശയിച്ചു. അവന്‍ ലെയായെക്കാള്‍ കൂടുതല്‍ റാഹേലിനെ സ്‌നേഹിച്ചു. ഏഴുവര്‍ഷം കൂടി അവന്‍ ലാബാന്‍െറ കീഴില്‍ വേലചെയ്‌തു.

യാക്കോബിന്‍െറ മക്കള്‍

31 ലെയാ അവഗണിക്കപ്പെടുന്നതായി കര്‍ത്താവു കണ്ടു. അവിടുന്ന്‌ അവള്‍ക്ക്‌ ഗര്‍ഭധാരണ ശക്‌തിനല്‍കി. റാഹേലാകട്ടെ വന്‌ധ്യയായിരുന്നു.

32 ലെയാ ഗര്‍ഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിച്ചു. അവള്‍ അവഌ റൂബന്‍ എന്നു പേരിട്ടു; കാരണം, കര്‍ത്താവ്‌ എന്‍െറ കഷ്‌ടപ്പാടു കണ്ടിരിക്കുന്നു. ഇനി എന്‍െറ ഭര്‍ത്താവ്‌ എന്നെ സ്‌നേഹിക്കും എന്ന്‌ അവള്‍ പറഞ്ഞു.

33 അവള്‍ വീണ്ടും ഗര്‍ഭംധരിച്ച്‌ ഒരു പുത്രനെ പ്രസവിച്ചു. അവള്‍ പറഞ്ഞു: ഞാന്‍ അവഗണിക്കപ്പെടുന്നെന്നറിഞ്ഞു കര്‍ത്താവ്‌ എനിക്ക്‌ ഇവനെക്കൂടി നല്‍കിയിരിക്കുന്നു. അവള്‍ അവഌ ശിമയോന്‍ എന്നു പേരിട്ടു.

34 അവള്‍ പിന്നെയും ഗര്‍ഭിണിയായി, ഒരു മകനെ പ്രസവിച്ചു. അവള്‍ പറഞ്ഞു: ഇനിയെന്‍െറ ഭര്‍ത്താവ്‌ എന്നോട്‌ കൂടുതല്‍ അടുക്കും. കാരണം, ഞാനവഌ മൂന്നു പുത്രന്‍മാരെ നല്‍കിയിരിക്കുന്നു. അതുകൊണ്ട്‌ അവള്‍ അവനെ ലേവി എന്നു വിളിച്ചു.

35 അവള്‍ വീണ്ടും ഗര്‍ഭംധരിക്കുകയും ഒരു പുത്രനെ പ്രസവിക്കുകയും ചെയ്‌തു. അവള്‍ പറഞ്ഞു: ഞാന്‍ കര്‍ത്താവിനെ സ്‌തുതിക്കും; അതുകൊണ്ട്‌, അവള്‍ അവഌ യൂദാ എന്നു പേരിട്ടു. പിന്നീട്‌ കുറേകാലത്തേക്ക്‌ അവള്‍ പ്രസവിച്ചില്ല.

---------------------------------------
ഉല്പത്തി - ആമുഖവും അധ്യായങ്ങളും
---------------------------------------